......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Saturday, July 3, 2010

കുഞ്ഞോളങ്ങള്‍-7

'കാക്കപ്പഴം' തേടി ഒരു യാത്ര .............

ഞങ്ങളുടെ പ്രദേശത്തോട് തൊട്ടടുത്ത്‌ കിടക്കുന്ന സ്ഥലമാണ് പേരയം.പേടിപ്പെടുത്തുന്ന ഒട്ടനവധി കഥകള്‍ സഹോദരിമാരില്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.കുട്ടികളെ ചാക്കിട്ടു പിടിക്കുന്നിടം ,ആളുകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റാത്ത സ്ഥലം,പെണ്‍കുട്ടികള്‍ പോകാന്‍ ഭയക്കുന്ന സ്ഥലം,കുത്തും വെട്ടും നടക്കുന്നിടം ഇങ്ങനെ ഒക്കെയുള്ള കഥകളാല്‍ സമ്പന്നമാണ് അവിടം.എന്നെ പേടിപ്പിച്ചിരുന്നത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സ്ഥലം എന്ന് പറഞ്ഞിട്ടാണ്.അതുകൊണ്ട് പേരയം ഭാഗത്ത്‌ പോയിട്ടില്ലങ്കിലും എന്റെ പേടി സ്വപ്നമായിരുന്നു അവിടം അന്ന്.അല്പസ്വല്പം ശരിആയിരുന്നെങ്കിലും ഏറയും കെട്ടുകഥകള്‍ ആയിരുന്നു.


എന്നാല്‍ ആഭാഗത്ത്‌ നിന്ന് ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു നാലാം ക്ലാസ്സില്‍ എന്നോടൊപ്പം.അവര്‍ 'കാക്കപഴം' കൊണ്ട് വരുമായിരുന്നു.എനിക്ക് ഈ 'കാക്കപഴം' വളരെ ഇഷ്ടമായിരുന്നു.ഈ 'കാക്കപഴത്തിന്റെ ഉറവിടം പേരയം എന്‍.എസ്.എസ്.ഹൈസ്കൂളിനടുത്ത് റോഡ്‌ സൈഡിലായി ഒരു വലിയ മരം നില്‍പ്പുണ്ട്.(ഇന്നും ആ മരം അവിടെ ഉണ്ട്.അതാണ്‌ അന്നത്തെയും ഇന്നത്തെയും ബസ് സ്റ്റോപ്പ്‌.)ആ മരത്തിലെ കായ ആണ് ഈ കാക്കപഴം.വാളന്‍ പുളിയുടെ ആകൃതിയില്‍ ഉള്ള ഇതിനു കാക്കപഴം എന്ന് പേര് വരാന്‍ കാരണം എന്താണന്നു എനിക്കറിയില്ല.കുട്ടികളെല്ലാം കാക്കപഴം എന്നാണ് പറഞ്ഞിരുന്നത്,ഞാനും.തിരികെ സ്കൂളിനടുത്ത്‌ കൊണ്ടാക്കാം എന്ന കരാറില്‍ ഞാന്‍ ഒരു ദിവസം അവരോടൊപ്പം എന്റെ പേടി സ്വപ്നമായ പേരയത്തു പോയി!കൂട്ടുകാരുടെ ധൈര്യത്തിലാണ് ഞാന്‍ പോയത്.സ്കൂള്‍ വിട്ടതിനു ശേഷം ഞാന്‍ അപരിചിതമായ വഴിയിലൂടെ ഒടുവില്‍ കാക്കപഴത്തിന്റെ കേദാര ഭൂവില്‍ എത്തിച്ചേര്‍ന്നു !റോഡ്‌നിറയെ കാക്കപ്പഴം വീണു കിടക്കുന്നു ..........ഹോ....ഞാന്‍ കൈ നിറയെ പെറുക്കി എടുത്തു.ഇനിയും എടുക്കണമെന്നുണ്ട് .പക്ഷെ കുഞ്ഞിക്കൈയ് നിറഞ്ഞിരിക്കുന്നു .....ഒരു ജേതാവിനെപ്പോലെ "ശരി പോകാം"."ഞങ്ങള്‍ വരുന്നില്ല നീ തനിയെ പൊയ്ക്കോ" വീട്ടില്‍ അറിഞ്ഞാല്‍ അടിക്കും"അവര്‍ കാലു മാറി.അവര്‍ നടന്നകന്നു. ഞാനാകെ തകര്‍ന്നു പോയ്‌ .നാടീ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു.ഞാന്‍ എങ്ങനെ പോകും.....?വഴി അറിയില്ല.കാക്കപ്പഴം എന്റെ കൈയ്യില്‍ നിന്ന് താഴെ പോയത് അറിഞ്ഞില്ല .ചേച്ചിമാര്‍ പറഞ്ഞുതന്ന കഥകള്‍ എന്നെ അലട്ടാന്‍ തുടങ്ങി.ഞാന്‍ അവിടെ നിന്ന് കണ്ണീര്‍ ഒഴുക്കി. റോഡിനരുകിലായ് അന്നൊരു ഏര്‍മാടക്കട ഉണ്ടായിരുന്നു.അയ്യാളോട് വഴി പറഞ്ഞു കൊടുക്കാനും എനിക്ക് അറിയില്ല.ആരെങ്കിലും ചാക്കുമായ് വരുന്നുണ്ടോ ?

എന്റെ നിയന്ത്രണം വിട്ടു എങ്ങോട്ടെന്നില്ലാതെ ഞാന്‍ ഓടി ....പിന്നില്‍ നിന്ന് ആ കടക്കാരന്‍ പറയുന്നത് കേട്ടു 'അത് കുണ്ടറക്കുള്ള വഴിയാ'.പേപ്പട്ടിയെ പോലെ ഞാന്‍ ഓടി.അപരിചിതമായ വഴികള്‍.......പെട്ടെന്ന് പേരയം മീന്‍ചന്ത എന്റെ കണ്ണില്‍ പെട്ടു.ഹോ ..എന്റെ ജീവന്‍ വീണു.ചേച്ചിമാരോടൊപ്പം ചന്തയില്‍ മുന്‍പ് വന്നിരുന്നു........! ഈശ്വര...............എന്നെ നീ രക്ഷിച്ചു.ഇനിയുള്ള വഴി അറിയാം...പിന്നെ ഒരു ഓട്ടമായിരുന്നു...നിന്നത് വീട്ടിലും.....കാക്കപഴത്തിനോടുള്ള ആഗ്രഹം അതോടു കഴിഞ്ഞു എന്നുതന്നെപരയാം. ....പിന്നീടു പേരയം എന്‍.എസ്.എസ്. ഹൈസ്കൂളില്‍ ആയിരുന്നു എന്റെ ഉപരി പഠനം.ആ മരം കാണുമ്പോള്‍ ഇന്നും എന്റെ നൊസ്റ്റാള്‍ജിയ ഉണരും...

No comments:

Post a Comment